ഭാരമേറിയ ചിന്തകള്‍ക്ക് നടുവില്‍
അപ്പൂപ്പന്‍ താടി പോലെ ഞാന്‍
കാറ്റിനൊപ്പം ആടിയുലഞ്ഞ്
ലക്ഷ്യബോധമില്ലാതെ ...
നാളെയുടെ വ്യാകരണമന്ത്രം ചൊല്ലി
ചുറ്റിലും ജ്യോത്സ്യന്‍മാര്‍
ധനമുണ്ടാവാന്‍ സുഖമുണ്ടാവാന്‍
ഇല്ലാത്തതെല്ലാമുണ്ടാവാന്‍...
നൂറായിരം പ്രതിവിധികള്‍
ഇതിനു മുന്‍പും പിന്‍പും
എന്ന് കാലം വ്യാഖ്യാനിക്കപെടട്ടെ
എന്നോര്‍ത്ത്
തലയുയര്‍ത്തി ഞാന്‍ പറന്നു....