Tuesday, May 22, 2012

അവന്‍റെ പുസ്തകത്തിന്‍റെ ഉടമ

പൂരപ്പറമ്പിലേക്ക്‌ നോക്കിയത് പോലെ എന്നൊക്കെ പറയാം, എന്‍റെ ഷെല്‍ഫ്‌ കണ്ടാല്‍, അത്രയ്ക്ക്ണ്ട്‌ സാധനങ്ങള്‍.ഇടക്കിടക്ക്‌ അടുക്കി വെച്ചിരുന്നത് ഇപ്പൊ വല്ലപ്പോഴും മാത്രമായി മാറിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷമുളള ഈ അടുക്കി പെറുക്കലുകള്‍ക്കിടയില്‍ നിന്നാണ് എന്‍റെ പുസ്തകക്കൂട്ടങ്ങളില്‍ ഒളിച്ചിരുന്ന ആ കണ്ണുകളെ ഞാ൯ കണ്ടത്‌.വെള്ള ചട്ടയില്‍ നീല മഷി കൊണ്ടെഴുതിയ “നീലിമയേറിയ കണ്ണുകള്‍”.1993ലെ നൊബേല്‍ സമ്മാനജേതാവായ ടോണി മോറിസണിന്‍റെ ‘ദ ബ്ലുയെസ്റ്റ് ഐ’.പുതുമണം വിട്ടു മാറാത്ത ആ പുസ്തകത്തിന്‍റെ ആദ്യത്തെ പേജില്‍ ചുള്ളികാടിന്‍റെ കവിത കുറിച്ചിരിക്കുന്നു.
       “അറിഞ്ഞതില്‍ പാതി
       പറയാതെ പോയി 
       പറഞ്ഞതില്‍ പാതി
       പതിരായും പോയി
       പാതി ഹൃത്തിനാല്‍ നീ
       വെറുത്തിടുമ്പോള്‍
       പാതി ഹൃത്തിനാല്‍ നീ
       ക്ഷമിച്ചു കൊള്‍ക”
 ഒരിക്കല്‍ ഒരാള്‍ തന്‍റെ പ്രണയിനിക്ക് സമ്മാനിച്ച പുസ്തകം.അവളുടെ മനോഹരമായ കണ്ണുകള്‍ക്ക്‌ മുന്നില്‍ അവന്‍ സമര്‍പ്പിച്ച പുസ്തകം. അതെങ്ങനെ എന്‍റെ കയ്യില്‍ വന്നുവെന്നല്ലേ.അതൊരു കഥയാണ്‌.

 ഒരു ഫെബ്രുവരി മാസം,കോളേജ് ഫെസ്റ്റ് നടക്കുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു എന്‍ജിനിയറിങ കോളേജിലെ പിജി വിദ്യാര്‍ഥികളായ ഞങ്ങള്‍, ഏററവും മുതിര്‍ന്നവ൪, പക്ഷെ അത൦ഗീകരിക്കാ൯ മനസ്സില്ലാതെ ‘കുറച്ചൊക്കെ ഓവര്‍ ആക്കിയാലേ ആളുകള്‍ ശ്രദ്ധിക്കു എന്ന് പറഞ്ഞ് ഓവറാക്കാലിന്‍റെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നവര്‍.
രാത്രി ഏകദേശം ഒന്‍പത് ഒന്‍പതര സമയം,ഞങ്ങളുടെ ഓപ്പണ്‍ എയര്‍
ഓഡിറ്റോറിയത്തില്‍ നിന്നും കാര്‍ത്തിക്‌ തന്‍റെ മനോഹരമായ ശബ്ദത്തില്‍ പാടുന്നു.അവന്‍റെ പാട്ടില്‍ മതിമറന്ന് കണ്ണിമ വെട്ടാന്‍ പോലുമാവാതെ ഇരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ ഒരാള്‍ ഒരു പുസ്തകം വെച്ച് നീട്ടുന്നു, കൂടെ ഒരു വാചകവും “ഇതൊന്ന് സൈറക്ക് പാസ്‌ ചെയ്യോ?”
അപ്പുറത്തെവിടയോ ഒരു സൈറ ഈ പുസ്തകത്തിനു കാത്തിരിക്കുന്നു വെന്നു കരുതി ഞാനത് അടുത്ത ആളിലേക്ക് കൊടുത്തു വിട്ടു.

 പാട്ടൊക്കെ പാടി കാര്‍ത്തിക്കും കൂട്ടരും യാത്രയായി. അങ്ങനെയിരി ക്കുമ്പോള്‍ ദാ ആ പുസ്തകം എന്‍റെ അടുത്തേക്ക്‌ തിരിച്ച് വരുന്നു. അങ്ങനൊരു സൈറ അവിടില്ലത്രേ.. ഇല്ലാതിരിക്കോ? മിക്കവാറും തിരസ്കരിക്കപ്പെട്ടതവും അവന്‍റെ പ്രണയോപഹാരം...

 തിരിചു പോവാന്‍ എഴുന്നേററപ്പോള്‍ ആ കണ്ണുകള്‍ എന്നോട് ചോദിച്ചു,നീയെന്നെ അവളെ ഏല്‍പ്പിക്കുമോ? അതെടുത്ത് നടക്കുമ്പോള്‍ ഒരു തരം വിറയലായിരുന്നു.ആ ആള്‍ക്കൂട്ടത്തില്‍ അവന്‍റെ പുസ്തകവുമായ് അവനെന്നെ കാണുന്നുണ്ടാവുമോ? അവന്‍റെ സൈറ ഞാനല്ലെന്ന്‍ അവനുമറിയാം എനിക്കുമറിയാം..

  പിന്നീടുള്ള ദിവസവങ്ങള്‍ അവളെ അന്വേഷിച്ചായിരുന്നു.ആ പുസ്തക താളുകള്‍ക്കിടയില്‍ അവന്‍ വരച്ച അവളുടെ മുഖം (അവളുടെതയിരിക്കും), അതു നോക്കി ഞാന്‍ പറഞ്ഞ് കൊണ്ടേയിരുന്നു മോളെ സൈറ ഒന്നെന്‍റെ മുന്നില്‍ വരൂ.....
എനിക്കറിയാവുന്ന ഒരു സൈറ,കാണാന്‍ സുന്ദരിയായ അവളായി രിക്കുമോ ഇവള്‍ എന്നോര്‍ത്ത് അവള്‍ക്ക് മുന്നിലെത്തി...കേട്ടപാതി കേള്‍ക്കാത്ത പാതി അവള്‍ പറഞ്ഞു “ഞാനല്ല ചേച്ചി.. എനിക്ക് വായനാശീലവുമില്ല,മലയാളം വായിക്കാന്‍ അറിയേം ഇല്ലാ..” ശരിയാ ഞാനല്ലേ പോട്ടത്തി മലയാളം അറിയാത്ത,അന്‍റ്റാമാന്‍കാരിയായ ഇവളായിരിക്കില്ല അവള്‍...ഉറപ്പാണ്..
ഇനി അങ്ങനെ ഒരാള്‍ ഇല്ലേ?അവനു വല്ല പ്രശ്നവുമുണ്ടോ? തലക്ക്? ഇങ്ങനെ നൂറ്റൊന്നു ചോദ്യങ്ങള്‍ എന്‍റെതലക്കുള്ളില്‍ മിന്നി മറഞ്ഞു..

 മറ്റൊരാളുടെ സമ്മാനം നീയെന്തിനാ സൂക്ഷിക്കുന്നെ എന്നൊക്കെ കൂടെയുള്ളവര്‍ പറഞ്ഞ് തുടങ്ങി..അങ്ങനെ ഞാന്‍ വീണ്ടും ആരംഭിച്ചു “Mission zaira  അതിന് അങ്ങനെ തന്നെ പേരിടണം.

 ഒടുവില്‍ കിട്ടീ’.....കിട്ടീ..... മല... മല... എന്ന് പറഞ്ഞു ഓടാന്‍ തോന്നി...
കാരണം കിട്ടിപ്പോയി ആ പുസ്തകത്തിന്‍റെ ഉടമയെ..

 അങ്ങനെ ഞാനവളെ കാണാന്‍ തീരുമാനിച്ചു.കൂടെ എന്‍റെ ഒരു സഹമുറിയത്തിയെയും കൂട്ടി. രാത്രി ഒരു എട്ടര എട്ടേമുക്കാല്‍ സമയത്ത് കുറച്ചകലെയുള്ള അവളുടെ മുറിയിലേക്ക്‌ ഞങ്ങള്‍ നടന്നു തുടങ്ങി. 35ല്‍ നിന്നും 216 ലേക്ക്‌ അത്യാവശ്യം ദൂരമുണ്ടല്ലോ?പോകുന്ന വഴിക്ക്‌ തിരക്കഥ സംഭാഷണം തയ്യാറാക്കിക്കൊണ്ടിരുന്നു.അവളുടെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ?

 അവസാനം എത്തി 216 നമ്പര്‍ മുറിയുടെ മുന്നില്‍. അടച്ചിട്ട വാതില്‍.ചെറുതായൊന്നു മുട്ടി. വാതില്‍ തുറന്ന പെണ്‍കുട്ടിയോട്‌ ചോദ്യഭാവത്തില്‍ സൈറ എന്നുപറഞ്ഞു.. സൈറയാണോ അതോ സൈറയുണ്ടോ? ഏതായാലും അവള്‍ ഊഹിച്ചോട്ടെ?
“ഇവിടില്ല, കുളിക്കാന്‍ പോയി ഇപ്പോ വരും...
ശരിയെന്നു പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ആ ഇടനാഴിയുടെ അറ്റത്ത്‌ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നു, കൈയിലൊരു ബക്കറ്റ്‌,തോളില്‍ തോര്‍ത്തും തുണികളും,അഴിച്ചിട്ട നനഞ്ഞ മുടി. കുളിച്ചു വരുന്നതിന്‍റെ എല്ലാ ലക്ഷണവുമൊത്ത പെണ്‍കുട്ടി..
സൈറ?
 അതെ എന്ന് പറയുന്നതിന് പകരം അവളൊന്നു ചിരിച്ചു.. അനുഷ്ക ഷെട്ടിക്ക് ശേഷം ഞാന്‍ കണ്ട സുന്ദരമായ ചിരി.. വെളുത്ത് മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു സുന്ദരി.. നീലയല്ലെങ്കിലും സുന്ദരമായ കണ്ണുകള്‍.ഞാനവളെ തന്നെ നോക്കി നിന്നു.. വീഴല്ലേ കൃഷ്ണാ.. അല്ലെങ്കില്‍ കൃഷ്ണന്‍ വേണ്ട.. എന്‍റെ അയ്യപ്പാ......
നേരത്തെ പഠിചു വന്ന വാചകങ്ങള്‍ ഞാനവള്‍ക്ക്‌ മുന്നില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.. അവളുടെ ചിരി മാഞ്ഞു സാധാരണ പോലെയായി.. അസാധാരണമായ എന്തെങ്കിലും സംഭവിക്കുമോ എന്നാ പേടിയുമായ് നില്‍കുമ്പോള്‍ അവള്‍ പറഞ്ഞു
    “ അത് ഞാന്‍ തിരിച്ച് കൊടുത്തതാ
      എനിക്ക് വേണ്ട...”
  ഹോ സീനിയറായത് ഭാഗ്യം എന്നോര്‍ത്ത് ഞങ്ങള്‍ തിരിച്ച് നടന്നു..
സ്റ്റെപ്പുകള്‍ ഇറങ്ങുമ്പോള്‍ ഞാനവനോട് പറഞ്ഞു നിന്‍റെ സമ്മാനത്തിന് എന്‍റെ അടുത്ത് നില്‍ക്കാനാ യോഗം....
സ്റ്റെപ്പുകള്‍ ഇറങ്ങി തീരുന്നതിനു മുന്‍പ് കറന്‍റ് പോയി.. ഇരുട്ടത്ത് കൂട്ടിമുട്ടാതിരിക്കാന്‍ ഞാനൊരു പാട്ടു പാടിത്തുടങ്ങി..
     “രാത്രി ശുഭരാത്രി
      ഇനിയെന്നും ശിവരാത്രി
      ജന്മം പുനര്‍ജന്മം”
കൂടെയുള്ളവള്‍ എന്‍റെ വായ പൊത്തി പിടിക്കാന്‍ ശ്രമിച്ചു...പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.. ഉറക്കെ..ഉറക്കെ..പാടി..
     ഓ.. പ്രിയേ..ഓ....പ്രിയേ..
     ഓ..ഓ..പ്രിയേ..









Thursday, May 17, 2012

എന്റെ പ്രണയം




ജനാലകമ്പികള്‍ക്കിടയില്‍
വിരലോടിച്ച്
നീളമേറിയ വഴികളില്‍
കണ്ണും  നട്ടിരുന്നപ്പോള്‍
യൌവ്വനം വിട്ടകന്ന
ആ പാതകളില്‍
ഞാന്‍ കണ്ടത്
വിണ്ടുകീറിയ പ്രതീക്ഷകളായിരുന്നു
ഉതിര്‍ന്നു വീഴുന്ന
നീര്‍കണങ്ങള്‍ക്കൊപ്പം
കൊഴിഞ്ഞു പോയത്
പഴക്കമേറിയ പുഞ്ചിരിയായിരുന്നു

എന്നിലേക്കാഞ്ഞടിച്ച
കാറ്റിനെന്തേ
എന്‍റെ മിഴിനീരില്‍
ഒന്ന് തലോടാന്‍
കഴിയാതെ പോയി
അശ്വാസമായൊരു മൂളല്‍
എന്‍റെ ചെവിയില്‍
ഓതാന്‍ കഴിയാതെ പോയി
പക്ഷെ....
ആ കാറ്റിനോടെനിക്ക്
പ്രണയമായിരുന്നു
നനഞ്ഞുപോയ
കണ്തടങ്ങളില്‍ നേരിയ
തണുപ്പേല്ക്കുമ്പോള്‍
ആരോ എന്നില്‍ മന്ത്രിച്ചു
അത് വെറും കാറ്റല്ലേ
നിന്‍റെ നിശ്വാസങ്ങളേറ്റു
വാങ്ങാന്‍  പോലും മടിച്ചവള്‍
എന്നിട്ടും.....
എനിക്കാ കാറ്റിനോട്
പ്രണയമായിരുന്നു

എന്‍റെ സ്വപ്നങ്ങള്‍ക്കെന്നും
മഴവില്ലിന്റെ ചാരുതയായിരുന്നു
നിറഭേദങ്ങല്‍ക്കിടയിലും
ആര്‍ദ്രത സൂക്ഷിച്ചവയായിരുന്നു
എന്‍റെ പ്രതീക്ഷകള്‍ക്കൊരു
താങ്ങായ്
ഉള്ളിലൊരു നേര്‍ത്ത വെട്ടമായ്
മാറിയവയായിരുന്നു
നീലാകാശം പോലെ
അനന്തമായിരുന്നു
അജ്ഞാതമായ വേരുകളില്‍
തളിര്‍ത്തവയയായിരുന്നു
ഒരു നേര്‍ത്ത പുഞ്ചിരിയുമായ്‌
മേല്ലെയുണരുമ്പോള്‍
എന്‍റെ ചെവിയിലാരോ
മെല്ലെയോതി
അവ വെറു സ്വപ്നങ്ങളല്ലേ
നിന്‍റെ കണ്ണുനീരിനു മുന്നില്‍
തിരിഞ്ഞു നില്ക്കുന്നവ
എന്നിട്ടും
ഞാനവയെ പ്രണയിച്ചു
എന്‍റെ ഉള്ളിലെ
പ്രണയം മുഴുവനും നല്‍കി

ചിതലരിച്ച പുസ്തകകെട്ടുകള്‍ നോക്കി
നിസംഗമായി പുഞ്ചിരിക്കുമ്പോള്‍
അവയിലെ വരികളില്‍
ഞാന്‍ കണ്ട അവജ്ഞ
അതെന്നോടായിരുന്നു
തുളുമ്പുന്നമിഴികളില്‍
ഒന്ന് തലോടാന്‍
വരുമാരെങ്കിലും
എന്ന പ്രതീക്ഷയായിരുന്നു
ഏകാന്തതയില്‍ കിനിഞ്ഞിറങ്ങിയ
നിര്‍വികാരതയില്‍
വിളറിയ മോഹങ്ങള്‍
ചെറുതായനങ്ങിയപ്പോള്‍
ഞാനോര്‍ത്തത് നിന്‍റെ
സാമീപ്യമായിരുന്നു
എന്‍റെ ഒറ്റപ്പെടലുകളില്‍
കൂട്ടിരുന്നത്
നിന്നില്‍ നിന്നടര്‍ന്ന വാക്കുകളായിരുന്നു
നീ പൊഴിച്ച പുഞ്ചിരിയായിരുന്നു
എന്നെ അറിഞ്ഞതും
നീയായിരുന്നു
എന്നിട്ടും
ഞാനെന്തേ നിനക്ക് മുന്നില്‍
കണ്ണടച്ചു
എനിക്കെന്തേ നിന്നെ
പ്രണയിക്കാന്‍ കഴിയാതെ പോയി
എന്‍റെ ഹൃദയമിടിപ്പുകള്‍
മെല്ലെ മന്ത്രിച്ചു
അത്  ജീവിതമല്ലേ
ഞാനും സ്വയമാശ്വസിച്ചു
അതായിരിക്കും ജീവിതം........

Wednesday, May 9, 2012

അവള്‍....... എന്‍റെ പ്രിയപ്പെട്ടവള്‍...

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍റെ ladies waiting room-ല്‍ ഇരികുമ്പോള്‍ എനിക്കൊര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
എന്നെ വെറുപ്പിച്ച ഈ നഗരം ,തിരിച്ചു പോവാന്‍ പറ്റാതെ ഹോസ്റ്റലിലെ ബാത്ത്റൂമില്‍ നിന്ന് ഞാന്‍ കരഞ്ഞ രാത്രികള്‍ , എന്നിട്ടും എന്തോ 
ഒരിഷ്ടം. ചില കാര്യങ്ങള്‍, ചിലര്‍.... അവരെ   എനിക്ക്  സമ്മാനിച്ചത്‌ ഈ  നഗരമായിരുന്നു.

   സമയം 7.45 pm, mangalore express എത്താനുള്ള സമയമായി,ചിലപ്പോള്‍ എത്തിയിട്ടുണ്ടാവും.
ഒരു നീണ്ട വെക്കേഷന്‍ അല്ലാത്തത് കൊണ്ട് no luggage,no friends......ഞാന്‍ മാത്രം....

പലപ്പോഴും പലതും ഓര്‍ത്ത് നടന്ന്‍ വഴി തെറ്റിയിട്ടുണ്ട്..പക്ഷെ ഇന്നെനിക്ക്‌ തെറ്റിയതല്ല, ഒരുപാട്‌ പരിചയമുള്ള ഒരു മുഖം.....അതാണെന്നെ വഴി തെറ്റിച്ചത്..
          കാരണം, ആ മുഖമെന്നെ ഓര്‍മിപ്പിച്ചത് ഏകദേശം  ഒരു വര്‍ഷം മുന്‍പ് അവളെന്നോട്  ചോദ്യമായിരുന്നു.
 
                                 "ചേച്ചിക്ക് ഒരു samനെ അറിയോ?
                                   എന്‍റെ senior ആണ്."
ഓര്‍മയിലെവിടെയെങ്കിലും  അങ്ങനെ ഒരു sam ഉണ്ടോ  എന്ന് പരതി.പക്ഷേ കിട്ടിയില്ല... അന്നത്തെ ആ രാത്രിക്ക് ശേഷം ഞാന്‍ പലവട്ടം കേട്ട പേരായിരുന്നു സാം.ആ മുറിയിലെ ചുമരുകളില്‍ അങ്ങോളമിങ്ങോളം ഞാന്‍ കണ്ട ചിത്രങ്ങള്‍,  വാചകങ്ങള്‍ , കവിതകള്‍ എല്ലാം അവസാനിച്ചിരുന്നത് ഒരേ ഒരു പേരിലായിരുന്നു.....സാം......

                     "ആരായിരിക്കും അയാള്‍?"
ഈ ചോദ്യം പലവട്ടം ചോദിച് ക്ലാസിലിരുന്നു സ്വപനം കണ്ടു , വഴിയില്‍ അങ്ങോളമിങ്ങോളം തിരഞ്ഞു. രാത്രികളോളം  കണ്ണും മിഴിച്  ആലോചിച്ചിട്ടുണ്ട് അങ്ങനെ ഒരാള്‍ ഞാന്‍ താമസിച്ച സ്ഥലത്തിനടുത്ത് ഉണ്ടായിരുന്നോ? എന്തോ അതൊരു വല്ല്യ quetion mark ആയി....

ഒരിക്കല്‍ കാണാന്‍ അത്രയേറെ ആഗ്രഹിച്ച ആ മുഖമായിരുന്നു ഇന്നെന്നെ ക്രോസ് ചെയ്തു പോയത്‌... അങ്ങനെയാണെനിക്ക്  വഴി തെറ്റിയത്..........

തിരികെ സ്റ്റെപ്സ്   കയറി പോകുമ്പോള്‍ ഞാനോര്‍ത്തത് അവളെ കുറിച്ചായിരുന്നു...
അതെ അവള്‍........ എന്‍റെ പ്രിയ്യപ്പെട്ടവള്‍....

തിരിച്ചു കിട്ടണം എന്നാഗ്രഹിക്കാതെ , അധികം പരിചയം പോലും ഇല്ലാത്ത sam എന്ന സീനിയറെ ജീവനെപ്പോലെ  സ്നേഹിച്ചവള്‍.

എന്തിനാണ് ഇങ്ങനെ ഒരിഷ്ടം എന്നവള്‍ ചോദിച്ചിട്ടുണ്ട്‌.... അതിലുമധികം ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്... എന്തിനായിരിക്കും...
എന്നും കുറ്റമേല്‍ക്കാന്‍ ഒരാളുണ്ടല്ലോ.... പ്രായം......
അതെ പ്രായത്തിന്‍റെ കുഴപ്പം.

**********************************************
പലപ്പോഴും അവള്‍ തന്ന promises
"ഇനി ഞാനവനെ ശ്രദ്ധിക്കില്ല......"     

വൈകുന്നേരങ്ങളില്‍ ചായക്കൊപ്പം ഞങ്ങള്‍ നുകര്‍ന്നിരുന്ന ചെറിയ ചെറിയ സന്തോഷങ്ങള്‍,
അതില്‍  നല്ലൊരു ശതമാനവും അവള്‍ടെ promises ആയിരുന്നു.
ഇനി നോക്കില്ലന്നു സത്യം ചെയ്തു പോയവള്‍, വൈകുന്നേരം ഞാനിന്നു ശ്രദ്ധിച്ചേ ഇല്ലെന്നു പറയുമ്പോഴും...
ഇന്നവന്‍റെ white t-shirtന്‍റെ  ബാക്കില്‍ എന്തോ എഴുതിയിരുന്നു എന്ന് കൂടി ചേര്‍ക്കും.......
പിന്നെ ചിരിക്കാന്‍ വേറെന്തു വേണം.......
അവളുടെ വര്‍ണ്ണനകളില്‍ മാത്രം ഒതുങ്ങി നിന്നു അവന്‍...
നല്ല ഭംഗിയുള്ള മുടിയുള്ള, താടി വെച്ച ഒരാള്‍....
അവളുടെ ഇഷ്ടം ലോകം മുഴുവന്‍ അറിഞ്ഞിട്ടും അറിയാതെ പോയവന്‍.. അറിയില്ലെന്നു  നടിച്ചവന്‍.
താടിയും മുടിയും മാത്രമാണവളുടെ പുരുഷസങ്കല്‍പം എന്നത്രയോ വട്ടം കളിയാക്കി......
പാവം ദയനീയമായി ചിരിച്ചു തരുമായിരുന്നു.

പക്ഷെ അവന്‍ ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ ഒന്നും ആയിരുന്നില്ല.ഒരു രാത്രി ഒട്ടും പ്രതീക്ഷിക്കാതെ അവള്‍ക്ക് വേണ്ടി സംസാരിക്കേണ്ടി വന്നപ്പോള്‍ അങ്ങനെയൊന്നും  ഒരിക്കലും ചിന്തിക്കില്ലെന്നു പറഞ്ഞ  അവനോട് ബഹുമാനം തോന്നി.അവളുടെ ഇഷ്ടത്തെ പരിഹസിക്കമായിരുന്നു അല്ലെങ്കില്‍ പറ്റിക്കാമായിരുന്നു... എന്നിട്ടും അവന്‍ ഉപദേശിച്ചു...ജീവിതത്തെക്കുറിച്ച്,
അച്ഛനമ്മമാരെ പറ്റി..... പിന്നീടതൊരു ചീത്ത പറച്ചിലായ്  മാറിയെങ്കിലും
ശരിക്കും എന്‍റെ മനസ്സില്‍ അവനൊരു hero ആയി.

ഇനി ഒരിക്കലും ആരും 'സ' എന്ന് പോലും പറയരുത് എന്ന് താക്കീതു ചെയ്തു..
പക്ഷെ പലപ്പോഴും ഞങ്ങള്‍ തന്നെ അത് മറന്നു... അവന്‍ ഞങ്ങള്‍ടെ ഏറ്റവും  interesting topic  ആയിരുന്നു.

പിന്നെ പിന്നെ അവള്‍ മറന്നുവെന്ന് ഞങ്ങള്‍ കരുതി......
പക്ഷെ  ഞാനവനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന ഉത്തരമാണ് അവളില്‍ നിന്നും കിട്ടിയത്‌..
ചീത്ത പറഞ്ഞു , ഒരുപാട്..
എന്നാലുംഎനിക്ക് സന്തോഷമുണ്ടായിരുന്നു....
അവള്‍ക്കെ പറ്റു ഇങ്ങനൊക്കെ...
                    ****************************************************
തിരുവനന്തപുരത്തെ പല രാത്രികളിലും എനിക്കേറെ miss ചെയ്തിരുന്നത് അവളുടെ സ്വപ്നങ്ങളായിരുന്നു.
ഇങ്ങനെ സ്നേഹിക്കാന്‍ എനിക്കായില്ലല്ലോ എന്ന് തോന്നിപ്പിക്കുന്ന അവളുടെ വാക്കുകളായിരുന്നു.......

mangalore express എനിക്ക് വേണ്ടി കാത്ത് നില്കില്ലല്ലോ.... ഞാന്‍ നടന്നു plat form No:3ലേക്ക്‌.
അവളെഴുതിയ കവിതയോര്‍ത്ത് ഇരിക്കുമ്പോള്‍വെറുതെ എന്‍റെ മനസ്സ് പറഞ്ഞു

"sam, നിനക്കൊരിക്കല്‍ നഷ്ടബോധം തോന്നും".

Tuesday, May 8, 2012

മഴ കുറിപ്പുകള്‍.....

  ഒരിക്കല്‍ ഒരു രാത്രി മുഴുവനും ഞാന്‍ കാത്തിരുന്നിട്ടുണ്ട്‌, ഒരു ഫോണ്‍ കോളിനു വേണ്ടി.
മഴ തോരാന്‍ എവിടെയോ കയറി നിന്ന ഒരു കൂട്ടുകാരന്‍റെ ഫോണ്‍ കോള്‍.പക്ഷെ ആ കാത്തിരിപ്പെന്നെ നിരാശപ്പെടുതിയപ്പോള്‍ എനിക്ക് തോന്നി ആ മഴ പെയ്തത് എന്‍റെ കണ്ണുകളിലൂടെയായിരുന്നു.
      കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍ ആ നിശബ്ദദതയിലിരുന്ന്‍  എനിക്ക് കേള്‍ക്കാം പുറത്ത്‌ മഴ പെയ്യുന്നത്;
ഒരുപക്ഷെ എനിക്ക് വേണ്ടിയായിരിക്കും....
ഓരോ മഴക്കാലവും നമുക്ക് വേണ്ടി അല്ലെ....???

ഒരു മഴക്കാലത്ത്‌ അമ്മേടെ തറവാട്ടില്‍ പോയപ്പോള്‍ കാറ്റടിച്ച് പാടത്ത് വീഴാന്‍ പോയതും,മഴ കൊണ്ട് മുഖം
വേദനിച്ചതുമൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നാറുണ്ട് മഴയെന്നും അവസരമറിഞ്ഞു പെയ്യാറുണ്ടെന്ന്.എന്നാലും അന്നാ പാടത്ത്  ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു.. ശരിക്കും ആ വഴി പോയവരെ കൊണ്ടൊക്കെ പറയിപ്പിച്ചു...
എല്ലാ മഴക്കാലത്തും അവധികള്‍ വരാന്‍ കൊതിച്ചതും അതു കൊണ്ടായിരുന്നു.
   കാത്തിരുന്ന മഴക്കാലം വീണ്ടും വന്നപ്പോള്‍, വീണ്ടും തറവാട്ടില്‍ പോയപ്പോള്‍  പക്ഷെ അതൊരു അവധിക്കാല  ആഘോഷത്തിനായിരുന്നില്ല...ഇന്നെല്ലാവരും  ഒത്തുകൂടുന്നത് ആഘോഷങ്ങളെക്കാള്‍ ആരുടെയെങ്കിലും മരണങ്ങള്‍ക്കല്ലേ???  എന്നിട്ടും ഞങ്ങള്‍ , കുട്ടികള്‍ ആ മഴക്കാലവും  പഴയതുപോലെയാക്കി.
അന്ന് അടിച്ചുപോളികള്‍ക്കുപരി നീന്തല്‍ എന്ന അഭ്യാസം വശത്താക്കണം എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
ആ ലക്ഷ്യത്തിലെത്തുക അത്ര അത്ര എളുപ്പമല്ലെന്ന് പല പ്രാവിശ്യം വെള്ളം കുടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്‌... ഇന്നും എനിക്ക്  നീന്തലിന്‍റെ തിയറി മാത്രേ അറിയൂ....അത് കൊണ്ട്  തന്നെ അതിന്‍റെ പ്രാക്ടിക്കല്‍  അറിയുന്നവരോട് എന്തോ ഒരാരാധന..
         വര്‍ഷങ്ങള്‍ക്കു ശേഷം, മഴയില്‍ കുതിര്‍ന്ന ഒരു ജൂലൈ മാസത്തിലാണ്  ഞാന്‍ ഫറൂഖാബാദിലെത്തിയത്..
എന്നെ അമ്പരപ്പിച്ച രാജാ ഗെറ്റ്, മാടി വിളിച്ച അബു സബ്ബാഹ് ലൈബ്രറി കോമ്പ്ലെക്സ്, പുഞ്ചിരിയോടെ എന്നെ വരവേറ്റ ഒട്ടേറെ മുഖങ്ങള്‍.... എല്ലാം ഒരു മഴക്കാലത്തിന്‍റെ ഓര്‍മയാണ്.

     മഴയുള്ള വൈകുന്നേരങ്ങളില്‍ ബസ്‌ സ്റ്റോപ്പിലെ തിരക്കില്‍ നിന്ന്‍ അറിയാത്ത വിഷയങ്ങളെ പറ്റി സംസാരിക്കുമ്പോഴും,പോട്ടിചിരിക്കുമ്പോഴും ഒരിക്കലും ഓര്‍ത്തിരുന്നില്ല ഇതൊക്കെ ജീവിതത്തിലെ ഏററവും വിലപ്പെട്ടനിമിഷങ്ങളാനെന്ന്‍.
      ഒരു കുടക്കീഴില്‍ കൊള്ളാവുന്നതിലധികം തലകള്‍ കൊള്ളിച്ചെന്നെ വീര്‍പ്പ് മുട്ടിച്ചവര്‍,ജീവിതത്തിന്‍റെ ആസ്വാദനമെഴുതാന്‍  പഠിപ്പിച്ചവര്‍....എന്‍റെ കൂട്ടുകാര്‍....
   ചില  സൗഹൃദങ്ങള്‍ അങ്ങനെയാണ്.... ചാറ്റല്‍  മഴ പോലെ......
 കഴിഞ്ഞു പൊയ ഒരുപാട്  മഴക്കാലങ്ങളെ ഓര്‍ത്ത്‌ കണ്ണ് നിറഞ്ഞപ്പോഴാണ്  ഞാന്‍ സമയം  നോക്കിയത്, രാവിലെയായി, 5  മണിയായി.
 മഴ  നനയാതെ എന്‍റെ സുഹ്രുത്ത് വീടെത്തിയിരിക്കും എന്ന സമാധാനത്തോടെ ഞാന്‍ തുടങ്ങട്ടെ മറ്റൊരു  ദിവസം...


ചിരിയുടെ താളം

         ഓരോ കാൽ വെപ്പുകൾക്കും പതിവിലേറെ ഭാരം തോന്നിയപ്പൊൾ ഞാനൊർത്തു ആരെ ബൊധിപ്പിക്കാനാ ഞാൻ ജീവിക്കുന്നതെന്നു.എന്‍റെ മുന്നിലൂടെ കടന്നു പൊയ്കൊണ്ടിരുന്ന ഓരൊ മനുഷ്യരും പരിചയഭാവത്തിൽ നോക്കി ചിരിക്കുമ്പോഴും കുട്ടികൾ എന്നെ തൊടാൻ ഓടി വരുമ്പോഴും എന്‍റെ കണ്ണുകളിൽ നിസ്സഹായതയായിരുന്നു.അത് കാണാൻ ആരും ശ്രമിക്കാറില്ല.

സ്വപ്നത്തിൽ നിന്നുണർന്ന് വീടിന്‍റെ പടികള്‍ കയറുമ്പോഴാണ്‌ അമ്മ വിളിച്ചത്.
രഞ്ജു വേഗം  വേഷം മാറി വരൂ..
 മാഷ് കാത്ത് നില്ക്കണു..
പണ്ടേതൊ സിനിമയിൽ കണ്ടപ്പോലെ മാഷിനന്‍റെ ദേഹത്ത് നായ്കുരണ പൊടി വിതറാൻ കൊതിച്ചു പൊയി.
പക്ഷെ ഞാൻ ഇങ്ങനൊക്കെ ആയിപ്പോയില്ലേ...
ഇപ്രാവിശ്യം sms ലേശം കുറവാ performance roundന്റെ കാര്യം മാഷൊന്നു കൂടി നോക്കണം.
അമ്മയുടെ ഈ വാക്കുകൾ ദോശക്കൊപ്പം എന്‍റെ തൊണ്ടയിൽ കെട്ടി നിന്നു.എങ്ങനെക്കയൊ ചായ മുഴുവനാക്കി.
 ഹാളിൽ ചെല്ലുമ്പോൾ മാഷവിടെ പ്രാക്ടീസ് ചെയ്യാ, എന്നെ പഠിപ്പിക്കാൻ. രാവിലെ മുതൽ വൈകുന്നേരം വരെ ക്ളാസ്സിലിരുന്ന്, ബസ്സുകൾക്ക് പിന്നാലെ ഓടി ഒരു വിധത്തിൽ ഇവിടെയെത്തുമ്പോൾ ആർക്കും മനസ്സിലാവില്ലല്ലൊ ഞാനൊരു സാധാരണ കുട്ടിയാണെന്ന്.
അടുത്ത ആഴ്ച്ചത്തെ ഷൂട്ടിനു രണ്ടു ഡാൻസ് പഠിക്കാൻ ഞാൻ രാത്രികളോളം പ്രാക്ടീസ് ചെയ്യുന്നു എന്നിട്ടും എന്താ നേട്ടമെന്ന് ഞാനെത്രയൊ ആലോചിച്ചു.
ചിരിച്ചപ്പൊ താളം പോയി,
1,2,3,4 സ്റ്റെപ്പ്സിൽ മൂന്നാമത്തേത് ശരിയായില്ല.
ഇതൊക്കെ കേൾക്കാൻ ഞാനെത്രയൊ രാത്രികൾ ഉറങ്ങാതിരുന്നു കളിച്ചു പഠിച്ചിട്ടുണ്ട്.ഒരുപാട് പ്രശസ്തരുടെ നൃത്തം കണ്ട് അവരോടൊക്കെയുള്ള ആരാധന കൊണ്ട് അവരെപ്പൊലെ ഒരു നർത്തകി ആവാനാണ്‌ ഞാനാഗ്രഹിച്ചത്. ഈ കലയൊടുള്ള സ്നേഹമാണ്‌ എന്നെ ഇത്രനാളും പിടിച്ചു നിർത്തിയത്.
എന്നിട്ടും ഞാനെത്തിപ്പെട്ടത് ഇങ്ങനൊരു ലൊകത്തിലായല്ലൊ...?
  “എന്താ.... രഞ്ജു ഈപ്രാവിശ്യം നീയിങ്ങനെ ഉഴപ്പാനാണോ?
ഒന്നു പ്രാക്ടീസ് ചെയ്യു...
ലക്ഷങ്ങൾ മുടക്കിയാ നിന്നെ ഒരു  ഡാൻസ് കളിപ്പിക്കുന്നത്,
ഇതില്‌ സമ്മാനം കിട്ടീല്ലെങ്കിൽ നമ്മടെ അവസ്ഥ.. നീയെന്താ അത് മനസ്സിലാക്കത്തത്?”
അമ്മ എന്റെ ബുദ്ധിമുട്ട്  ഒന്ന് മനസിലാക്കു..
നിനക്കെന്താ ഇത്ര ബുദ്ധിമുട്ട്, ബുദ്ധിമുട്ടും tensionഉം എല്ലാം ഞങ്ങള്‍ക്കല്ലേ
ഇനി അവിടെ എന്‍റെ വാക്കുകൾക്ക് പ്രസക്തിയില്ലാ...പിൻ തിരിഞ്ഞു ഞാനോർത്ത് എനിക്ക് പൊലും  എന്നൊട് പുച്ഛം തൊന്നുന്നു.ചിരിക്കാനൊരു കാരണം തേടി നടക്കുന്ന അവസ്ഥ. എനിക്ക് തന്നെ ഞാനന്യയാവുന്നു.
എത്രയൊ നല്ല നിമിഷങ്ങൽ എന്നെ ഇന്നും പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നു.
പണ്ടൊരു ബയോളൊജി ലാബിൽ saliva-test നടത്തുമ്പൊൾ ലാബ് മുഴുവൻ തുപ്പി തുപ്പി നടന്നതിന്‌ മിസ്സ് പിടിചു പുറത്താക്കിയപ്പൊഴും ഇംഗ്ളീഷ് ക്ലാസ്സിൽ പിന്നിലിരുന്നു ലഡ്ഡു തിന്നുമ്പൊഴുമെല്ലാം എനിക്ക് ചിരിക്കാൻ ആയിരം കാരണങ്ങളുണ്ടായിരുന്നു......
പിന്നീടെന്നൊ ഒരു കൂട്ടുകാരനൊടുള്ള ഇഷ്ടം autographന്റെ താളുകളിൽ ഒതുക്കി വെച്ചപ്പൊഴും ഒരുപാട് കാലം ആ പ്രതീക്ഷ എന്‍റെ ഉള്ളിൽ ഉണ്ടായിരുന്നു, എന്നെ സന്തോഷിപ്പിക്കാൻ ഇന്നിപ്പൊ സന്തോഷിപ്പിക്കാൻ കാരണങ്ങളില്ലാതെ, പ്രതീക്ഷിക്കാനൊന്നുമ്മില്ലാതെ ഞാനെന്താ ഇങ്ങനെയായിപ്പൊയത്.
എനിക്കാ പഴയ രഞ്ജിനിയാവണം...

                                                          ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
നീളമേറിയ ഈ വരാന്തകൾക്കറിയാം ഇന്നു രഞ്ജിനിയെ കാരണം കഴിഞ്ഞ കുറെ മാസങ്ങളായി അവൾ ഇവിടെയാണ്‌
“doctor മോൾക്കിപ്പൊ എങ്ങനേണ്ട്
സാരല്ല്യ.. വേഗം ശരിയാവും.
ഒരു തരം വിഷാദരോഗം എന്നൊക്കെ പറയാം... അവളെ അവൾടെ ഇഷ്ടങ്ങൾക്ക് വിട്ടെക്കു
                                                         ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
 
ടി വി യിലെ ഡാൻസ് പ്രൊഗ്രാം കണ്ടു കണ്ണും നട്ടിരുന്ന എന്നെ കണ്ടു അമ്മ ഒന്നു അന്‌ധാളിച്ചു കൂടെ കുറച്ച് പേടിയും.... എനിക്കപ്പൊ ചിരി വന്നു....
അതെയ് അമ്മേ ഞാനീ കലയെ സ്നെഹിച്ചത് ഈ കലയെയാണ്‌ ഞാൻ സ്നേഹിച്ചത് അല്ലാതെ അതൊരു ഫ്ലാറ്റിലൊ വില്ലയിലൊ ഒതുക്കിയാൽ അതു ഞാൻ എന്നൊടൂ തന്നെ ചെയ്യുന്ന ക്രൂരതയാവും...
                                          

ഇടവേള

എന്‍റെ കണ്ണുനീരില്‍
വീണു മരവിച്ച
വലിയ മഴത്തുള്ളികള്‍
എന്‍റെ മുന്നിലൂടെ
കടന്നു പോകുന്ന
ശവം തീനി ഉറുമ്പുകള്‍
മറ്റൊരു നയാഗ്രയായ്‌
എന്‍റെ മനസ്സും

  ഈ ഇടവേളയിലെ
  വിരസത ഒരര്‍ബുദമായി
  മാറി നില്‍ക്കുമ്പോള്‍
  നടുങ്ങി നില്‍ക്കുന്ന
  സ്വപ്നങ്ങളൊക്കെയും
  നീ ബാക്കി വെച്ച
  വാക്കുകളുടെ ആഴത്തിലേക്ക്
  കുതിക്കുകയായിരുന്നു.
  
ശാന്തമാമെന്‍ സ്വപ്നങ്ങളെ 
ഭ്രാന്തമാക്കി നീ മറഞ്ഞെങ്ങോ
യാത്ര പോലും നിനക്കന്യമായി
എന്‍റെ പകലുകള്‍ കൂരിരുട്ടായി
ആ ഇരുട്ടിനുള്ളില്‍
എന്‍റെ ഒരു ലോകം
എന്‍റെ ഒരു ജീവന്‍ 
  നിന്‍റെ ആള്‍ജിബ്രക്ക് മുന്നില്‍
  തല കുനിച്ച എന്‍റെ കുത്തിവരകള്‍
  ഒരു ശുഭരാത്രിക്കപ്പുറത്തേക്ക്
  നിന്‍റെ ശബ്ദം
  കൂട്ടു വിളിച്ചിരുന്നെങ്കില്‍
  കണ്ണിനു കറുപ്പായി
  വിളര്‍ച്ചയായി,വിഷാദമായി
  മാറിയ നിന്നെ
  ഞാനെന്നും കാത്തിരുന്നേനെ
എന്‍റെ കണ്ണുകളെ നനച്ച് 
എഴുതി തളര്‍ന്ന കൈകളെ
തട്ടിമാറ്റി
എന്‍റെ ക്ലോക്കിലെ
സമയവും തെറ്റിച്ച്
എന്നിലേക്കാഞ്ഞടിച്ച കാറ്റിനെ
ഓര്‍ക്കാന്‍ കഴിയാതെ പോയോ
അറിയില്ല...
 തിരിച്ചു പോവാന്‍ സമയമായി
 ഈ ഇടവേളക്കോടുവില്‍
 മറ്റൊരു ജന്മത്തിന്‍
 അകത്തളത്തില്‍......