Tuesday, January 27, 2015

പരാജിതന്‍



 
*ഈ എഴുത്തിന് ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ല.. അങ്ങനെ തോന്നുന്നുണ്ടെകില്‍.. അത് വെറും തോന്നലാണ്...*










സ്വീറ്റ്‌ ഹോമില്‍ സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടാണ് അവനെന്നെ വിളിച്ചത്‌.

“നീ വരുവോ?”

ആ ചോദ്യത്തിന്‍റെ പാവത്തം, അവിടം വരെ പോവാം എന്ന തീരുമാനത്തില്‍ എത്തിച്ചു.അല്ലെങ്കിലും കാണണം എന്ന് കരുതിയിരുന്നതാന്.

ഇന്നലെയാണ് ഹോസ്റ്റലിന്റെ വരാന്തയിലൂടെ അവന്‍ ഓടി നടന്നു അലറിയത്.ലേഡീസ് ഹോസ്റ്റലില്‍ ഒരു പുരുഷശബ്ദം ഇത്ര ഉച്ചത്തില്‍ കേട്ടതുകൊണ്ടായിരിക്കും ഓരോരുത്തരരായി നടുമുറ്റത്തെക്ക് ഓടി വന്നത്. പക്ഷെ പുറത്തേക്കുള്ള വാതിലുകള്‍ ഓരോന്നായി സെക്യുരിറ്റികള്‍ അടച്ചു കൊണ്ടിരുന്നു.കണ്ണടച്ച് തുറക്കുന്നതിനു മുന്‍പാണ് ഒരു പോലീസ് ജീപ്പ് വന്നതും അവനെ വലിച്ചിഴച്ച് അതിലേക്ക് കയറ്റിയതും...അപ്പോഴും അവന്‍ ഉറക്കെ കരഞ്ഞുകൊണ്ടെയിരുന്നു...

“ശ്രേയാ.... ശ്രേയ....”

വേഗം കുളിച്ചൊരുങ്ങി ഹോസ്റ്റലില്‍ നിന്നിറങ്ങി.. നടക്കുമ്പോള്‍ അവനാദ്യമായി അവള്‍ക്ക് നല്‍കിയ ബര്‍ത്ത്ഡേ സര്‍പ്രൈസ് ആയിരുന്നു മനസ്സില്‍.

അന്നൊന്നും ഞങ്ങള്‍ തമ്മില്‍ അത്ര അടുപ്പമില്ലയിരുന്നു, കാണുമ്പോഴുള്ള ഒരു ഹായ് ഭായ്..

അടച്ചിട്ട ജനാലയ്ക്കു മുന്നില്‍ കണ്ണടച് നില്‍ക്കുന്ന അവള്‍.. ജനാല തുറക്കുന്നു.റോഡിനു നടുവില്‍ ഒരു കാര്‍ഡ്‌ബോര്‍ഡ്‌ നിറയെ മെഴുതിരികള്‍ കത്തിച്ചു അതും പിടിച്ചു നില്ക്കുന്ന അവന്‍റെ മുന്നിലേക്കാണ് അവള്‍ കണ്ണ് തുറന്നത്.അത് കണ്ടു അവളെക്കാള്‍ ഞെട്ടിയത് ഞാനാണ്.ഇങ്ങനെയും ബന്ധങ്ങള്‍ ആഘോഷങ്ങള്‍.

പ്രണയദിനത്തില്‍ എല്ലാ പ്രണയിതാക്കളും പൂവും ബൊക്കെയും ഒക്കെ കൈമാറിയപ്പോള്‍ അവന്‍ കൊടുത്തത്‌ ഒരു ചട്ടിയാണ്.. റോസാപൂചട്ടി..അവള്‍ക്ക് വേണ്ടി കുഴിച്ചിട്ട്, വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി വിരിയിച്ചത്.

അവള്‍ക്കിഷ്ടമുള്ളതെല്ലാം അവന്‍റെ പൈസക്ക് വാങ്ങിക്കുക.ചായ വട ബിരിയാണി എല്ലാം അവന്‍റെ പോക്കറ്റീന്നു അവള്‍ തന്നെ കാശ് എടുത്തു വാങ്ങിച്ചിരുന്നു..കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ അതിലൊരു ആത്മാര്‍ത്ഥതയൊക്കെ തോന്നി

അങ്ങനെ ദിവസങ്ങള്‍ കുറെ കഴിഞ്ഞു പോയി.പിന്നെ പിന്നെ അവരെ ഒരുമിച്ച് കാണാതായി.പരീക്ഷകള്‍, സെമിനാറുകള്‍, പ്രൊജക്റ്റ്‌ അങ്ങനെ പലതിനുമിടയില്‍ മുങ്ങിപോയതാവും എന്ന് കരുതി..

സ്റ്റഡി ലീവ് പ്രമാണിച്ച്‌ ഫേസ്ബുക്ക് പരതുമ്പോളാനു അവന്‍റെ പുതിയ സ്റ്റാറ്റസ് കണ്ണില്‍ പെട്ടത്.എന്തോ ഒരു സ്മെല്‍ മണ വാസന അതില്‍ തന്നെ ഉണ്ടായിരുന്നു.പിന്നെ പലതരം കഥകള്‍ കവിതകള്‍ ലേഖനനങ്ങള്‍.. വായിച്ചു വായിച്ചു ആസ്വദിച്ചു കൊണ്ടേയിരുന്നു.

പക്ഷെ പരീക്ഷക്ക്‌ അവന്‍റെ സീറ്റ്‌ ഒഴിഞ്ഞു തന്നെ കിടന്നു.ഒരു ഉഴപ്പാളി പട്ടം നേരത്തെ കിട്ടിയത് കൊണ്ട് ആരും അത് കാര്യമായി എടുത്തില്ല.
പുതിയ സെമസ്റ്റരില്‍ ആരും അവനെ കണ്ടതേയില്ല.. എല്ലാവരും അവനെ അന്വേഷിച്ചു കൊണ്ടേയിരുന്നു.അവള്‍ പുതിയ പുതിയ സൗഹൃദങ്ങളുമായി മുന്നോട്ടു പോയി.. 

അങ്ങനെയാണ് ഞാനവനെ വിളിച്ചു തുടങ്ങിയത്‌.ഒളിവില്‍ കഴിയുന്ന ഒരാളെ പറ്റി അറിയാനുള്ള ആകാംക്ഷ,ഒരു കൌതുകം.അങ്ങനെയാണ് അവനില്‍ നിന്ന് ദൂരേക്ക്‌ പോയ അവളെ പറ്റി അറിഞ്ഞത്. മുറിഞ്ഞു പോവുന്ന വാക്കുകള്‍, നെടുവീര്‍പ്പുകള്‍ എല്ലാം അവളോടുള്ള ദേഷ്യം ഇരട്ടിയാക്കി.ഇനിയൊരു തിരിച്ചു വരവ് കോളെജിലെക്കുണ്ടാവില്ല എന്ന് പറഞ്ഞാണ് അവന്‍ അവസാനം ഫോണ്‍ വെച്ചത്.

ആ അവനാണ് ഇന്നലെ ഹോസ്റ്റലിന്റെ വരാന്തയിലൂടെ കരഞ്ഞു കൊണ്ട് ഓടിനടന്നത്.മാനസികമാനെന്നും മയക്കുമരുന്നാണെന്നും പലരും പറഞ്ഞു... അവരുടെയൊക്കെ ഏറ്റവും മുന്നില്‍ അവളു തന്നെയായിരുന്നു.
റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ എന്നത്തേയും പോലെ പുഷ്പുള്‍ കണ്‍ഫ്യൂഷന്‍. അപ്പഴേ ഞാനവനെ കണ്ടു.
 പണ്ടത്തെക്കാളും ക്ഷീണിച്ച് കണ്ണുകള്‍ കുഴിഞ്ഞ്,ചിരിക്കാന്‍ മറന്നു പോയ ഒരാള്‍

ഭക്ഷണം ഓര്‍ഡര്‍ ചെയ്തു അവനെനിക്കൊരു പുസ്തകം തന്നു.

‘പ്രണയഗീതങ്ങള്‍’

പ്രണയകവിതകളുടെ സമാഹാരം.

“നാളെ അവളുടെ പിറന്നാളാണ്.അവള്‍ക്ക് വേണ്ടി മുന്‍പൊരിക്കല്‍ വാങ്ങിയതാണ്”

ഞാന്‍ കണ്ട ഏറ്റവും നല്ല ബര്‍ത്ത്ഡേ സര്‍പ്രൈസ്നു നാളെ ഒരു വയസ്സ് തികയും..

No comments:

Post a Comment